ന്യൂഡൽഹി: അഭിഭാഷകർക്കും ജഡ്ജിമാർക്കുമിടയിൽ ഭിന്നതയേറ്റി യ വിവാദത്തിന് അറുതി വരുത്തി ‘‘നൂറുവട്ടം മാപ്പുപറയുന്നു’’വെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഭൂമി ഏറ്റെടുക്കൽ കേസിലെ വിചാരണക്കിടെ മുതിർന്ന അഭിഭാഷകൻ അഡ്വ. ഗോപാൽ ശങ്കരനാരായണനോട് കോടതിയലക്ഷ്യ ഭീഷണി മുഴക്കിയതിനാണ് ജസ്റ്റിസ് അരുൺ മിശ്ര മാപ്പുപറഞ്ഞത്. സുപ്രീംകോടതിയിൽ അഭിഭാഷകരോട് ഇടക്കിടെ പൊട്ടിത്തെറിക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയെ അദ്ദേഹത്തിെൻറ കോടതിമുറിയിൽ ചെന്ന് കണ്ട് മുതിർന്ന അഭിഭാഷകർ പരാതിപറഞ്ഞപ്പോഴാണ് മാപ്പപേക്ഷ.
ആർക്കെങ്കിലും േവദനിച്ചുവെങ്കിൽ മാപ്പുപറയാൻ തയാറാണെന്ന് മൂന്നാം നമ്പർ കോടതി മുറിയിൽ ജസ്റ്റിസ് മിശ്ര പറഞ്ഞു. മാപ്പുപറയണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാം. എന്നാലും ജീവനുള്ള ഏതെങ്കിലും സൃഷ്ടിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുകയാണ്. എെൻറ പ്രായത്തിെൻറ പകുതിയേ ഉള്ളൂ ഗോപാൽ ശങ്കരനാരായണന്. അത്രയും ഇളയവനായ ആളാണെങ്കിൽപോലും നൂറുവട്ടം മാപ്പുചോദിക്കുകയാണ്- ജസ്റ്റിസ് മിശ്ര പറഞ്ഞു.
‘‘ചിലയാളുകളും മാധ്യമങ്ങളും അനാവശ്യമായി ലക്ഷ്യമിട്ടുവെന്ന് എനിക്ക് തോന്നി. ഞാൻ കടുത്ത സമ്മർദത്തിലായിരുന്നു. ഇതുകാരണം ഞാനെന്തെങ്കിലും പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്’’-ജസ്റ്റിസ് മിശ്ര കൂട്ടിച്ചേർത്തു. കപിൽ സിബൽ, ദുഷ്യന്ത് ദവെ, മുകുൾ രോഹതഗി എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകർ കോടതിമുറിയിലെത്തിയത്. ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ട തെൻറ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ താൻ തന്നെ കേൾക്കുമെന്ന് ജസ്റ്റിസ് മിശ്ര വിധിച്ച കേസിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു കോടതിയലക്ഷ്യ ഭീഷണി. ബെഞ്ചിൽനിന്ന് ജസ്റ്റിസ് മിശ്ര പിന്മാറണമെന്ന് നേരത്തേ ആവശ്യമുന്നയിച്ച അഡ്വ. ഗോപാൽ ശങ്കരനാരായണനോടായിരുന്നു ഭീഷണി.
ഗോപാലിെൻറ വാദം മറ്റു അഭിഭാഷകർ നടത്തിയതിെൻറ ആവർത്തനമാണെന്നും അതുവേണ്ടെന്നും പറഞ്ഞപ്പോൾ, തെൻറ പോയൻറിലേക്ക് വാദിച്ചുവരുകയാണെന്ന് അഭിഭാഷകൻ മറുപടി നൽകി. താനിങ്ങനെയാണ് വാദിക്കാറ് എന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ എങ്കിൽ താങ്കൾ ഇരുന്നോളൂ എന്നു പറഞ്ഞ ജസ്റ്റിസ് മിശ്ര അവിടം കൊണ്ടും നിർത്തിയില്ല. ‘‘നീതിനിർവഹണ സംവിധാനത്തെ പരിഹസിക്കുകയാണ് താങ്കൾ. എല്ലാ അന്വേഷണത്തിനും ഇങ്ങനെ പ്രത്യുത്തരം നൽകണോ? ഇനിയും ഒരിക്കൽകൂടി പ്രത്യുത്തരം നൽകിയാൽ കോടതിയലക്ഷ്യ നടപടിയെടുക്കും. നിങ്ങൾക്ക് പുതിയ വല്ല പോയൻറും പറയാനുണ്ടെങ്കിൽ അതുന്നയിച്ചാൽ മതി’’- ജസ്റ്റിസ് മിശ്ര ക്ഷോഭത്തോടെ പറഞ്ഞു. കേസിെൻറ തുടക്കത്തിൽ ‘‘യൂ’’ എന്ന് ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതിലും ജസ്റ്റിസ് മിശ്ര അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.