ലൈംഗിക പീഡനക്കേസ് പ്രതിക്ക് ജാമ്യമനുവദിച്ച ജഡ്ജിക്ക് സസ്പെൻഷൻ

ലക്നോ: െലെംഗീക പീഡനക്കേസിൽ പ്രതിയായ സമാജ്വാദി പാർട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ജഡ്ജിക്ക് സസ്പെൻഷൻ. അലഹബാദ് ഹൈകോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്പെൻറ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ജാമ്യം നൽകിയ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

അലഹാബാദ് ഹൈകോടതിയുടെ ലക്നോ ബെഞ്ച് ഉത്തർ പ്രദേശ്് മുൻ മന്ത്രി കൂടിയായ ഗായത്രി പ്രജാപതിക്ക് പോക്സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു. യോഗി ആദിത്യനാഥിെൻറ സർക്കാർ കോടതിെയ സമീപിച്ചതിനെ തുടർന്നാണ് പ്രജാപതിയുെട ജാമ്യം റദ്ദാക്കിയത്. 

സുപ്രീം കോടതി നിർദേശ പ്രകാരം മാർച്ച് 15നാണ് പ്രജാപതി അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങൾ നിഷേധിച്ചിരുന്നു.   ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നുണ പരിശോധനക്ക് വിധേയനാക്കണമെന്നും ആവശ്യെപ്പടുകയും ചെയ്തിരുന്നു.

49കാരനായ മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. 2014 ഒക്ടോബർ മുതൽ 2016 ജൂലൈ വരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. തെൻറ കുഞ്ഞിനെയും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് നടപടി എടുക്കണെമന്ന് ആവശ്യെപ്പട്ട് 2016 ഒക്ടോബറിൽ ഡി.ജി.പിക്ക് പരാതി നൽകിയതെന്ന് യുവതി പറയുന്നു. ഫെബ്രുവരി 17നാണ് പ്രജാപതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

നേരത്തെ പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ലുക്ക്  ഒൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Judge Who Granted Bail to Rape Accused SP Leader Prajapati Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.