ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ വാദിക്കുന്നതിൽനിന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയെ ബാർ കൗൺസിൽ ഒാഫ് ഇന്ത്യ എന്നല്ല, ആർക്കും തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അങ്ങേയറ്റം ഗൗരവത്തോടുകൂടിയാണ് ഇൗകേസ് കാണുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളുമെന്ന പ്രചാരണങ്ങൾക്കിടയിലാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ചന്ദ്രചൂഡും നിലപാട് വ്യക്തമാക്കിയത്.
ഇതൊരു വിഷയമായി സുപ്രീംകോടതി കാണുന്നുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നേരേത്ത വ്യക്തമാക്കിയതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജി ലോയ കേസിൽ വാദിക്കുന്നതിെൻറ പേരിൽ തെൻറ അംഗത്വം റദ്ദാക്കാൻ േകന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ബാർ കൗൺസിൽ ഒാഫ് ഇന്ത്യ നടത്തുന്ന നീക്കങ്ങൾ ബോംബെ ലോയേഴ്സ് യൂനിയനുവേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് ബാർ കൗൺസിൽ തീരുമാനിച്ചത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഇൗ ഭരണഘടന സ്ഥാപനം തന്നെ സമ്മർദത്തിലൂടെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. പ്രയാസങ്ങൾക്കിടയിലും കേസുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യം നിലനിർത്താൻ സ്വന്തം നിലക്ക് പ്രവർത്തിക്കേണ്ടതുണ്ട് എന്ന േബാധ്യത്തിലാണെന്ന് ദവെ പറഞ്ഞു.
അത് ഗൗനിക്കേണ്ട കാര്യമിെല്ലന്നും ഒരാളും ദവെയെ തടയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇൗ കേസിന് അങ്ങേയറ്റത്തെ ഗൗരവമാണ് തങ്ങൾ നൽകുന്നത്. ഇതൊരു വിഷയമെന്ന നിലയിൽതന്നെ പരിഗണിക്കുന്നു. പുറത്ത് എന്തു നടക്കുന്നു എന്ന് കോടതി പരിഗണിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംശയാസ്പദമായി വല്ലതും തോന്നിയാൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.