ധൻബാദ് (ഝാർഖണ്ഡ്): നെറ്റിയിൽ പൊട്ട് തൊട്ടതിന് അധ്യാപികയുടെ അടിയേറ്റ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഹനുമൻഗർഹി കോളനി സ്വദേശി ഉഷ കുമാരിയാണ് (16) മരിച്ചത്. ഝാർഖണ്ഡ് ധൻബാദിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ പ്രാർഥനക്കിടെ കുട്ടി പൊട്ട് ധരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. അധ്യാപികയുടെ ശിക്ഷക്കിരയായ കുട്ടി വീട്ടിലെത്തി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അധ്യാപികയും പ്രിൻസിപ്പലുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. ഇതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. പൊലീസ് നടപടി ഉറപ്പു നൽകിയ ശേഷമാണ് ഇത് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.