ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാർഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ മാർച്ചിനുനേരെ നടന്ന വെടിവെപ്പ് ആസൂത്രിതമെന്ന സൂചനകൾ പുറത്ത്.
വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത റാംഭക്ത് ഗോപാൽ സംഭവത്തിന് മണിക്കൂറുകൾ മുമ്പ് ‘ശഹീൻ ബാഗ് കളി കഴിഞ്ഞു’ എന്ന ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. മാർച്ച് നടക്കുന്നിടത്തേക്ക് നീങ്ങുന്നതിെൻറ ലൈവ് വീഡിയോയും ഗോപാൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു വാള് ചുംബിച്ച് നിൽക്കുന്ന ഫോട്ടോയാണ് പ്രൊഫൈൽ പിക്ചർ ആയിട്ട് ഇട്ടിരിക്കുന്നത്. ‘എെൻറ അന്ത്യയാത്രയിൽ എന്നെ കാവി പുതപ്പിക്കണം. ജയ് ശ്രീറാം വിളികൾ മുഴങ്ങണം’ എന്നും സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇവിടെ ഹിന്ദു മാധ്യമങ്ങളൊന്നുമില്ല’ എന്ന വിമർശനവും ഫേസ്ബുക്കിൽ കാണാം. സമാധാനപരമായി നടന്നിരുന്ന മാർച്ചിനുള്ളിലേക്ക് കടന്നുകയറി ‘ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്?’എന്ന് ചോദിച്ചാണ് റാംഭക്ത് ഗോപാൽ വെടിയുതിർത്തത്. വെടിവെപ്പിൽ ഒരു വിദ്യാർഥിയുടെ കൈക്ക് പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.