മധുരയിൽ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു; പന്നീർസെൽവം ചെന്നൈയിലേക്ക് മടങ്ങി

ചെന്നൈ: ജെല്ലിക്കെട്ട് നടത്തുന്നതിനായി താൽകാലിക പ്രശ്നപരിഹാരം പോരെന്നും ശാശ്വതമായ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്നാട്ടിൽ ശക്തമാവുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മധുരയിലെ അലംഗനല്ലൂരിൽ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിർപിനെ തുടർന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചർച്ചയും പരാജയപ്പെട്ടു.

സമരസമിതിയുടെ ആവശ്യംവിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ.പനീർസെൽവം മധുരയിൽ രാവിലെ ഉന്നതതലയോഗം വിളിച്ചിരുന്നു. ചർച്ചക്ക് ശേഷം മുഖ്യമന്ത്രി ചെന്നൈയിലേക്ക് മടങ്ങി. ദിണ്ഡിഗൽ ജില്ലയിലെ കോവിൽപാട്ടിയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ മുഖ്യമന്ത്രി പങ്കെടുക്കും. കോവൈ, പുതുക്കോട്ടെ ജില്ലയിലെ റാപുസൽ എന്നിവിടങ്ങളിൽ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. ട്വീറ്റ് ചെയ്തു. 

സർക്കാർ ശനിയാഴ്ച ജെല്ലിക്കെട്ട് നടത്തുന്നതിനായി ഒാർഡിൻസ് കൊണ്ടു വന്നിരുന്നു. എന്നാൽ താൽകാലികമായ ഒാർഡിൻസ് പോരെന്ന നിലപാടിലാണ് സമരസമിതി. ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധങ്ങൾ തുടരുണ്ട്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ട്രെയിൽ തടയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

Tags:    
News Summary - Jallikattu is not done in madurai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.