ന്യൂഡൽഹി: മുതിർന്ന ജൈന സന്യാസിമാരിലൊരാളായ തരുൺ സാഗർ അന്തരിച്ചു. ഡൽഹിയിലെ കൃഷ്ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മരുന്നുകൾ കഴിക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. അന്ത്യകർമങ്ങൾ യു.പിയിലെ മുരഡനഗറിൽ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ തരുൺ സാഗറിെൻറ നിര്യാണത്തിൽ അനുശോചിച്ചു.
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ 1967 ജൂൺ 26ന് ജനിച്ച തരുൺ സാഗറിെൻറ യഥാർത്ഥ നാമം പവൻ കുമാർ ജെയിൻ എന്നാണ്. 14ാം വയസിൽ വീട് വിട്ടിറങ്ങിയ അദ്ദേഹം പിന്നീട് ആത്മീയ മാർഗത്തിലേക്ക് തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.