???????????????? ??????? ???????????????? ???????? ???? ?????????? ???????????????????????????? ???????? ???????? ????????????? ?????????????????? ?????????????????????????

മൂന്നു പേർക്കു കൂടി കോവിഡ്; ഇറ്റാലിയൻ സഞ്ചാരിയുടെ ഭാര്യക്കും വൈറസ് ബാധ

ന്യൂഡൽഹി: ലോകമെങ്ങും കോവിഡ്-19 മാരകഭാവം കൈവരിക്കുന്നതിനിടെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലും അപ്രതീക്ഷിത വർധന. രാജ്യത്ത് 48 മണിക്കൂറിനുള്ളിൽ മൂന്നെണ്ണമടക്കം ആെക ഏഴു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, വൈറസ് ബാധയേറ്റുവെന്ന കടുത്ത സംശയത്തിൽ ആഗ്രയിൽ ആറു പേരെ പ്രത്യേക നിരീക്ഷണത്തിലേക്കു മാറ്റി.

തിങ്കളാഴ്ച രാജസ്ഥാനിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഇറ്റാലിയൻ സഞ്ചാരിയുടെ ഭാര്യക്കാണ് ചൊവ്വാഴ്ച രോഗം ഉറപ്പിച്ചത്. ഇതോടെ ആകെ ഏഴു കോവിഡ് കേസുകൾക്കാണ് സ്ഥിരീകരണമായത്.

ഈ സാഹചര്യത്തിൽ രാജ്യമെങ്ങും വിവിധ തലങ്ങളിൽ അതിജാഗ്രതയോടെയുള്ള നടപടികൾ ആരംഭിച്ചു. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് തെളിയിക്കുംവിധം, ‘ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെ’ന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു.

തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ച ഡൽഹി സ്വദേശിയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ സംബന്ധിച്ച ആറു പേരെയാണ് സാമ്പിളുകളിൽ ‘നിറയെ വൈറസുകളുള്ളതായി’ കണ്ടെത്തിയതിനെ തുടർന്ന് ഐെസാലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ, കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ 25 വിഭാഗം ഔഷധച്ചേരുവകളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പാരസെറ്റമോൾ, വിറ്റമിൻ ബി വൺ, വിറ്റമിൻ ബി ടു അടക്കമുള്ള ഔഷധച്ചേരുവകളുടെ കയറ്റുമതിയിലാണ് ചൊവ്വാഴ്ച മുതൽ നിയന്ത്രണം കൊണ്ടുവന്നത്.

ഈ വിഭാഗത്തിൽപെടുന്നവ കയറ്റുമതി ചെയ്യണമെങ്കിൽ വിദേശ വ്യാപാര വിഭാഗം ഡയറക്ടർ ജനറലിെൻറ പ്രത്യേക ലൈസൻസ് ആവശ്യമാണെന്നാണ് ഉത്തരവ്. നിലവിൽ ചൈനയിൽനിന്നടക്കം വൻതോതിൽ ഔഷധച്ചേരുവകൾ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

കൊറോണ വൈറസ് ബാധ നേരിടാൻ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാൻ സേനാ വിഭാഗങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 2500 പേരെ പാർപ്പിക്കാൻ സൗകര്യമൊരുക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

അതിനിടെ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 18ന് വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച മിലാൻ ബഹുമുഖമായ നാവികാഭ്യാസം മാറ്റിവെച്ചു. ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള നാവികസേനകൾ പങ്കെടുക്കേണ്ടതാണ്.

വിസ പിൻവലിച്ചു; യാത്രാ മുന്നറിയിപ്പ്
വൈറസ് വ്യാപനം രൂക്ഷമായ ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ രാജ്യക്കാർക്ക് മാർച്ച് മൂന്നിനോ അതിനു മുേമ്പാ അനുവദിച്ച സന്ദർശന വിസ ഇന്ത്യ പിൻവലിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് അനുവദിച്ച ‘തൽക്ഷണ’ വിസ പിൻവലിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉത്തരവിറക്കി.

ഇതിനു പുറമെ, ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൂടാതെ, വൈറസ് ബാധ റിപ്പോർട്ട് ചെയ്ത മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയും മന്ത്രാലയം നിരുത്സാഹപ്പെടുത്തുന്നു.

Tags:    
News Summary - Italian Tourist in Jaipur COVID-19 Positive -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.