ന്യൂഡൽഹി: ഇറ്റാലിയൻ എംബസിയിൽ ജോലി ചെയ്യുന്ന 54കാരിയായ കൗൺസിലറുടെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നരേന്ദർ എന്ന കാക്കെ (26), ആശിഷ് ബർവ (28) എന്നിവരെയാണ് ശനിയാഴ്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ജീവനക്കാരിയുടെ മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ആധാർ കാർഡ്, പാൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ജോടി സ്വർണക്കമ്മലും ഒരു സ്വർണ മോതിരവും ബാഗിൽ ഉണ്ടായിരുന്നു.
മാർച്ച് 30ന് ചാണക്യപുരിയിലെ ഓഫീസിൽ നിന്ന് നോയിഡയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് മോഷണം നടന്നത്. ഏപ്രിൽ രണ്ടിനാണ് എംബസി ജീവനക്കാരി ലോധി റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നരേന്ദർ നിലവിൽ നാല് കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.