'റോഡിൽ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നു അത്'; കോൺഗ്രസ് ഓഫിസിന് മുന്നിലെ മർദനത്തെ കുറിച്ച് അർച്ചന ഗൗതം

ന്യൂഡൽഹി: കോൺഗ്രസ് ഓഫിസ് സന്ദർശിക്കാൻ എത്തിയപ്പോൾ പാർട്ടി അംഗങ്ങൾ മർദിച്ചത് വെളിപ്പെടുത്തി ബിഗ് ബോസ് 16 ഫെയിം അർച്ചന ഗൗതം. റോഡിൽ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നെന്നും സംഭവത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും അർച്ചന ഗൗതം പറഞ്ഞു.

റോഡിൽവെച്ച് തന്നേയും പിതാവിനേയും ഡ്രൈവറേയും കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാണ് അർച്ചന ഗൗതം വെളിപ്പെടുത്തിയത്. വനിതാ സംവരണ ബിൽ പാസായതിൽ പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയെയും ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അഭിനന്ദിക്കാൻ ഡൽഹിയിലെ പാർട്ടി ഓഫിസ് സന്ദർശിക്കാൻ എത്തിയതായിരുന്നു. എന്നാൽ, പ്രവേശനം നിഷേധിച്ചെന്നും ആരെയും പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അറിയിച്ചതെന്നും അർച്ചന പറഞ്ഞു.

"അവർ എന്‍റെ മുടിയിൽ പിടിച്ച് വലിച്ചു. അത് റോഡിൽ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നു. അച്ഛൻ ഭയന്നുപോയിരുന്നു. സംഭവത്തിന്‍റെ നടുക്കം ഇപ്പോഴും മാറിയട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നറിയില്ല. ആക്രമിക്കരുതെന്ന് കൈകൂപ്പി യാചിക്കുകപോലും ചെയ്‌തു" - അർച്ചന ഗൗതം പറയുന്നു.

അർച്ചനയെയും പിതാവിനെയും ജനക്കൂട്ടം മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ബിഗ് ബോസ് 16ൽ പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഡൽഹിയിലെ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

2021ലാണ് അർച്ചന കോൺഗ്രസ് അംഗമാകുന്നത്. 2022-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസ്തിനപൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി ദിനേശ് ഖതികിനോട് പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - 'It Was On-Road Rape': Archana Gautam Reveals Horrific Details Of Attack On Her In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.