ജെറുസലേം: പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഇസ്രായേലിെൻറ മുന്നറിയിപ്പ്. പുതുവൽസര ദിനാഘോഷത്തോട് അനുബന്ധിച്ച് വിദേശ സഞ്ചാരികൾക്ക് എതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇസ്രായേൽ പുറപ്പിടുവിച്ചത്.
ഇന്ത്യയിലുള്ള ഇസ്രായേലി സഞ്ചാരികൾക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇസ്രായേലി തീവ്രവാദ വിരുദ്ധ ഡയറക്ടേററ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്ക്–പടിഞ്ഞാറൻ മേഖലയിലുള്ള സഞ്ചാരികൾക്ക് നേരെയാവും ആക്രമണങ്ങളുണ്ടാവുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.
പുതുവൽസര ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ബീച്ച് പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ ഗോവ, പൂെണ, മുംബൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പാർട്ടികളിൽ പെങ്കടുക്കുന്നവർ ശ്രദ്ധിക്കണം. പരമാവധി ഇത്തരം സ്ഥലങ്ങളിലെ പാർട്ടികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യാത്രക്കാർ പ്രാദേശിക ടി.വി ചാനലുകളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും ഇസ്രായേൽ ഭരണകൂടം പറയുന്നു.
ഇൗ വാർത്ത ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി സ്ഥിരീകരിച്ചു. ന്യൂ ഇയർ പാർട്ടികളിൽ തങ്ങളുടെ പൗരൻമാർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് മുന്നറിയിപ്പ് നൽകിയതെന്ന് ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി വക്താവ് പറഞ്ഞു.
ഇസ്രായേലി പൗരൻമാർ പുതുവർഷം ആഘോഷിക്കുന്നതിനായി എത്തുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. 20,000 ഇസ്രായേലി പൗരൻമാർ ഒാരോ വർഷവും ഇന്ത്യയിലെത്തുന്നുണ്ടാണ് കണക്ക്.ബർലിനിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് വൻ സുരക്ഷയാണ് ലോകത്ത് മുഴുവൻ ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.