െഎ.ആർ.സി.ടി.സി അഴിമതി: ലാലുവിെൻറ ഭാര്യക്കും മകനും ജാമ്യം

ന്യൂഡൽഹി: െഎ.ആർ.സി.ടി.സി അഴിമതി കേസുമായി ബന്ധപ്പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിെൻറ ഭാര്യ റായ്ബറി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. െഎ.ആർ.സി.ടി.സി ഹോട്ടലുകൾ സ്വകാര്യ സ്ഥാപനത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിതി കേസിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇരുവരുടെയും ജാമ്യാപേക്ഷയെ കോടതിയിൽ സി.ബി.െഎ എതിർത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇരുവർക്കും ജാമ്യം നൽകരുതെന്നായിരുന്നു സി.ബി.െഎ നിലപാട്. കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ ലാലു പ്രസാദ് യാദവ് വീഡിയോ കോൺഫറൻസിലുടെയാണ് കോടതി നടപടികളിൽ പെങ്കടുത്തത്.

നേരത്തെ ലാലു പ്രസാദ് യാദവ്, റായ്ബറി ദേവി, തേജസ്വി യാദവ്, മുൻമന്ത്രി പ്രേമചന്ദ്ര ഗുപ്ത അദ്ദേഹത്തിെൻറ ഭാര്യ സരള മുൻ െഎ.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബി.കെ അഗർവാൾ എന്നിവർക്കെതിെര കുറ്റം ചുമത്താനുള്ള തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ ചുമത്തിയാണ് ലാലുവിനും കുടുംബത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് സി.ബി.െഎയും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - IRCTC scam: Rabri Devi Got bail-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.