ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒമ്പതംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡൽഹിയിൽ പിടികൂടി. ഇവരുടെ ഇന്ത്യയിലെയും വിദേശത്തെയും താവളങ്ങളിൽ നിന്ന് 1300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇ
ന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. വെള്ളിയാഴ്ച ഇവരിൽ നിന്ന് 20 കിലോ െകാക്കെയ്ൻ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൻെറ അന്താരാഷ്ട്ര ബന്ധങ്ങൾ വെളിപ്പെടുന്നതും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുന്നതും. ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
അമേരിക്ക, ആസ്ത്രേലിയ,കാനഡ, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളുമായി സംഘത്തിന് ബന്ധമുണ്ടായിരുന്നെന്നും കണ്ടെത്തി. മയക്കുമരുന്ന് വിറ്റഴിക്കാനും കടത്താനുമുള്ള കേന്ദ്രമായിട്ടാണ് സംഘം ഇന്ത്യയെ ഉപയോഗിച്ചിരുന്നത്. അഞ്ച് ഇന്ത്യക്കാർ, ഒരു അമേരിക്കൻ, ഒരു ഇന്തോനേഷ്യക്കാരൻ, രണ്ട് നൈജീരിയക്കാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യയിൽ പിടികൂടിയ മയക്കുമരുന്നിന് മാത്രം അന്താരാഷ്ട്ര വിപണിയിൽ 100 കോടി മതിപ്പുണ്ട്. ആസ്ത്രേലിയയിൽ നിന്ന് 55 കിലോ കൊക്കെയ്നും 200 കിലോ മെതാംഫെറ്റാമൈനുമാണ് പിടിച്ചെടുത്തതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.