യൂട്യൂബ് നോക്കി പ്രസവമെടുക്കാൻ ശ്രമിച്ച് കുഞ്ഞ് മരിച്ചു; പിതാവ് കസ്റ്റഡിയിൽ

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്തുള്ള നെടുമ്പുളി എന്ന ഗ്രാമത്തിലാണ് സംഭവം.

ഭാര്യ ഗോമതിക്ക് (28) പ്രസവ വേദന അനുഭവപ്പെട്ടപ്പോൾ വൈദ്യസഹായം തേടാതെ ഭർത്താവ് ലോകനാഥൻ പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ യൂട്യൂബ് നോക്കിയാണ് പ്രസവമെടുക്കാൻ തീരുമാനിച്ചത്. സഹായത്തിനായി സഹോദരിയേയും വിളിച്ചു.

ഡിസംബര്‍ 13നായിരുന്നു ഗോമതിയുടെ പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രസവവേദന ഉണ്ടാവാത്തതിനാല്‍ യുവതി ആശുപത്രിയില്‍ പോയിരുന്നില്ല. ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ടു. യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിക്കുകയും ഗോമതി ബോധരഹിതയാവുകയും ചെയ്തു.

തുടർന്നാണ് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ഗോമതി. സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags:    
News Summary - Infant dies, woman critical as man attempts delivery procedure watching YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.