ലഖ്നോ: നിലവിലെ ലോക്സഭയിലെ ഏറ്റവും പ്രായമേറിയ അംഗവും സമാജ്വാദി പാർട്ടി നേതാവുമായ ഷഫീഖുറഹ്മാൻ ബർഖ് അന്തരിച്ചു. 93 വയസ്സായിരുന്നു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഞ്ചുതവണ എം.പിയായ അദ്ദേഹം, 2019ൽ സംഭാലിൽനിന്നാണ് ലോക്സഭയിലേക്ക് വിജയിച്ചത്. ബി.ജെ.പിയുടെ പരമേശ്വർ ലാൽ സൈനിയെ 1,74,826 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. 2009ലും സംഭാലിൽനിന്ന് എം.പിയായി. വരുന്ന തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി ബർഖിനെ പ്രഖ്യാപിച്ചിരുന്നു. 1996, 98, 2004 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മൊറാദാബാദിൽനിന്നാണ് ജയിച്ചത്. നാലുതവണ എം.എൽ.എയായിട്ടുണ്ട്. ചെറുമകൻ സിയാവുറഹ്മാൻ ബർഖ് മൊറാദാബാദിലെ കുന്ദർക്കിയിൽനിന്നുള്ള സമാജ്വാദി പാർട്ടി എം.എൽ.എയാണ്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.