ന്യൂഡൽഹി: 24 മണിക്കൂറിനിടെ 1543 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 29,453 ആയി ഉയർന്നു. ഇതിൽ 6,868 രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടവരാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അറിയിച്ച ു.
21,632 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 62 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണനിരക്കിൽ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 934 ആയി ഉയർന്നു.
മഹാരാഷ്ട്രയാണ് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം. 8,590 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1,282 പേർക്ക് രോഗം ഭേദമാകുകയും 369 പേർ മരിക്കുകയും ചെയ്തു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ളത് ഗുജറാത്താണ്. ഇവിടെ 3548 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 162 പേർ മരിക്കുകയും 394 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.
ഡൽഹിയിലും രോഗികളുടെ എണ്ണം കൂടുതലാണ്. 3108 ആളുകൾക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 54 ആളുകൾ മരിക്കുകയും 877 ആളുകൾക്ക് രോഗം ഭേദമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.