ന്യൂഡൽഹി: 13,500 കോടിയുടെ പി.എൻ.ബി തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ രേഖാമൂലം ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട് ചോക്സിക്ക് പൗരത്വം നൽകിയ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്‍റ് ബാർബുഡക്ക് ഇന്ത്യ അപേക്ഷ കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് സി.ബി.െഎ ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അപേക്ഷ നൽകിയിരുന്നു.
ചോക്സിക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയ മുംബൈയിലെ പ്രാദേശിക പാസ്പോർട്ട് ഒാഫീസിെൻറ നടപടിയിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. എന്നാൽ പാസ്പോർട്ടിലുണ്ടായിരുന്ന പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടനുസരിച്ചാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രതികരണം. അതേസമയം മുംബൈ പാസ്പോർട്ട് ഒാഫീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പ്രകാരമാണ് ചോക്സിക്ക് പൗരത്വം നൽകിയതെന്ന് ആൻറിഗ്വൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.