ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കി

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിനും ഉറി ഭീകരാക്രമണത്തിനും പിന്നാലെ മൂര്‍ച്ഛിച്ച ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര യുദ്ധം വഴിത്തിരിവില്‍.   പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ്ങിനെ പാകിസ്താൻ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനും പാകിസ്താൻ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവലയെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഇക്കാര്യം അറിയിച്ചത്.

സുര്‍ജിത് സിങ് അസ്വീകാര്യനായ വ്യക്തിയാണെന്ന പാക് സര്‍ക്കാറിന്‍െറ തീരുമാനം ഐസാസ് ചൗധരി  അറിയിച്ചു. സുര്‍ജിത്തിെൻറ പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര ജോലിയുടെ പരിധികള്‍ ലംഘിക്കുന്നതാണെന്നും വിയന കണ്‍വെന്‍ഷെൻറ  ലംഘനമാണെന്നും  ചൂണ്ടിക്കാണിച്ച പാക് അധികാരികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഈ മാസം 29നകം രാജ്യം വിടാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും ഇന്ത്യന്‍ ഹൈകമീഷനോട് ആവശ്യപ്പെട്ടു.

 അതിർത്തിയിലെ സൈനിക വിന്യാസം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡല്‍ഹി പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായാണ് പാകിസ്താന്‍ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ ചാരനായി രണ്ടര വര്‍ഷത്തോളം ഹൈകമീഷനില്‍ പ്രവര്‍ത്തിച്ച മെഹ്മൂദ് അഖ്തറിനെയാണ് ഇന്ത്യ പുറത്താക്കിയത്.  ഇയാളോട് 48 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു.  ഇയാള്‍ക്ക് വിവരം കൈമാറിയ മൂന്ന് രാജസ്ഥാന്‍ സ്വദേശികളും അറസ്റ്റിലായിരുന്നു.

Tags:    
News Summary - India, Pakistan expel high commission officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.