ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സർവിസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവിസ് തുടരുമെന്നും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
രാജ്യത്ത് ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23ന് വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷെൻറ വിമാനങ്ങൾ മേയ് മുതൽ സർവിസ് നടത്തുന്നുണ്ട്. കൂടാതെ ജൂലൈ മുതൽ 18ഒാളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽനിന്ന് വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര വിമാന സർവിസുകൾ ഉടൻ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്ട്ര കാർഗോ വിമാനങ്ങളുടെയും സർവിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.