മുംബൈ: ഭീമ കൊറഗാവ് കേസിൽ കുറ്റാരോപിതരായ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെല്‍തുംബ്‌ഡ െയും സാമൂഹിക പ്രവ൪ത്തകൻ ഗൗതം നവ്ലാഖയും അറസ്റ്റില്‍. മുംബൈയിൽ എൻ.ഐ.എക്ക് മുന്നിൽ കീഴടങ്ങിയതിനു പ ിന്നാലെയായിരുന്നു അറസ്‌റ്റ്.
ഇരുവരോടും എൻ.ഐ.എക്ക് മുമ്പില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചി രുന്നു. കോവിഡ് പശ്ചാതലത്തില്‍ എൻ.ഐ.എക്ക് മുമ്പില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടി രുന്നെങ്കില്‍ കേന്ദ്രം എതിര്‍ത്തു. ഇതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ കീഴടങ്ങ ാന്‍ ഇരുവരോടും നിര്‍ദേശിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറില്‍ (ഐഐഎം) നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ആനന്ദ് തെല്‍തുംബ്‌ഡെ ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ അധ്യാപകനായിരുന്നു.
2017 ഡിസംബർ 31 ന് പൂനയിൽ നടന്ന എൽഗാർ പരിഷത്തിൽ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചു, സർക്കാരിനെതിരായ ഗൂഡാലോചന, മാവോയിസ്റ്റ് ബന്ധം എന്നിവയാരോപിപിച്ച് യു.എ.പി.എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡോ. ബി.ആർ അംബേദ്ക്കറുടെ കൊച്ചുമകളാണ് ആനന്ദ് തെല്‍തുംബ്ഡെയുടെ ജീവിത പങ്കാളി. ഇവരോടൊപ്പമാണ് തെല്‍തുംബ്‌ഡെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിംങ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ഇതുവരെ ജാമ്യം നല്‍കിയിട്ടില്ല.
ആനന്ദ് തെല്‍തുംബ്‌ഡെയെ അറസ്‌റ്റ് ചെയ്യാനുള്ള പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ളവരാണ് എതിർപ്പുമായി രംഗത്ത് എത്തിയത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ വാഡ്‌ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയും സുരേന്ദ്രനഗർ ജില്ലയിലെ ദസഡയിൽ നിന്നുള്ള ഇന്ത്യൻ ദേശീയ കോൺഗ്രസ് എംഎൽഎ നൗഷാദ് സൊളോങ്കിലും പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
ഇന്ത്യയിലെ പ്രമുഖനായ ദളിത് മാര്‍കിസ്റ്റ് ചിന്തകനാണ് ആനന്ദ് തെല്‍തുംബ്‌ഡെ. ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.