അമൃതസർ: കണ്ണ് കൊണ്ട് കാണാത്ത വൈറസുകൾ മനുഷ്യ സമൂഹത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോൾ വീടുകൾക്കകത്ത ് അടച്ചിരുന്ന് എത്രകാലം നമുക്കവയെ പ്രതിരോധിക്കാനാകും. പുറത്തു നിന്നെത്തുന്ന എന്തും മരണദൂതനായി മാറുമെന്ന ഭീതി നിലനിൽക്കുമ്പോൾ ജാഗ്രത ഇത്രയൊക്കെ മതിയാകുമോ?... ഇൗ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ഒരു ഉപകരണം തന്നെ വിക സിപ്പിച്ചിരിക്കുകയാണ് ഐ. ഐ.ടി. റോപാർ ടീം. പുറത്ത് നിന്ന് കൊണ്ടു വരുന്ന മുഴുവൻ വസ്തുക്കളും അണുവിമുക്തമാക്കുന്ന ഒരു കൊച്ചു ഉപകരണം.
ജല ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന അൾട്രാ വയലറ്റ് അണുനശീകരണ സംവിധാനമാണ് ഇൗ ഉപകരണത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചാൽ 500 രൂപയിൽ താഴെ മാത്രമാണ് ചിലവ് വരിക എന്ന് ഐ. ഐ.ടി റോപാർ സംഘം പറയുന്നു.
കറൻസി നോട്ടുകളും ഫോണും പഴങ്ങളും പച്ചക്കറികുളും പാൽ പാക്കറ്റും തുടങ്ങി നാം പുറത്ത് നിന്ന് കൊണ്ട് വരുന്ന എല്ലാ സാധനങ്ങളും ഇൗ ഉപകരണം ഉപയോഗിച്ച് അണുവിമുക്തമാക്കാം. പെട്ടിയുടെ ആകൃതിയിലുള്ള ഇൗ ഉപകരണം വാതിലിനടുത്ത് തന്നെ സ്ഥാപിച്ചാൽ വീട്ടിൽ കയറ്റുന്നതിന് മുമ്പ് എന്തും അണുവിമുക്തമാക്കാം. അര മണിക്കൂറാണ് അണുനശീകരണത്തിന് ഇൗ ഉപകരണത്തിന് വേണ്ടത്. പത്ത് മിനിട്ടു കൂടി കഴിഞ്ഞാൽ വസ്തുക്കൾ പുറത്തെടുക്കാം.
സാമൂഹിക അകലം പാലിച്ചും പുറത്തിറങ്ങാതെയും മാത്രം നമുക്ക് കോവിഡിനെ വരും നാളുകളിൽ പ്രതിരോധിക്കാനാകില്ലെന്ന് ഐ. ഐ.ടി റോപാർ സീനിയർ സയൻറിഫിക് ഒാഫിസർ നരേഷ് രഖാ പറയുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനാകാത്ത നിരവധി വസ്തുക്കൾ നാം പുറത്ത് നിന്ന് വീട്ടിലെത്തിക്കുന്നുണ്ട്. അവയെല്ലാം അണുവിമുക്തമാക്കാൻ ഒാരോ വീട്ടിലും സ്ഥാപനത്തിലും ഇത്തരം സംവിധാനം സ്ഥാപിക്കണമെന്ന് നരേഷ് രഖാ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.