ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലിൽ ആറു തീവ്രവാദികളെ വധിക്കുന്നതിനിടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വ്യോമസേന കമാൻഡോ കോർപറൽ ജ്യോതി പ്രകാശ് നിരാലക്ക് അശോകചക്ര പുരസ്കാരം.
ഇന്ന് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പുരസ്കാരം അദ്ദേഹത്തിെൻറ ഭാര്യ സുഷമ നന്ദും അമ്മ മാലതി ദേവിയും ചേർന്ന് സ്വീകരിക്കും. ഒരു കീർത്തിചക്ര, 14 ശൗര്യചക്ര എന്നിവയടക്കം 390 ധീരത പുരസ്കാരങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്.
വ്യോമസേനയുടെ ചരിത്രത്തിൽ അശോകചക്ര നേടുന്ന മൂന്നാമത് സൈനികനാണ് നിരാല. സുഹാസ് ബിശ്വാസ് (1953), രാകേഷ് ശർമ (1984) എന്നിവരാണ് മുമ്പ് ഇൗ പുരസ്കാരം നേടിയവർ. 2017 നവംബർ 18ന് ബന്ദിപ്പുര ഗ്രാമത്തിൽ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനോടൊപ്പം നടത്തിയ ഒാപേറഷനിടെയാണ് വ്യോമസേനയുടെ ഗരുഡ് കമാൻഡോ സ്ക്വാഡിൽ അംഗമായ നിരാല ജീവത്യാഗം ചെയ്തത്. കരസേനയിെല ജമ്മു-കശ്മീർ ഇൻഫൻട്രിയിലെ മേജർ വിജയന്ത് ബിസ്തിനാണ് കീർത്തിചക്ര.
മേജർ അഖിൽ രാജ്, ക്യാപ്റ്റന്മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ആര്യ, ഹവിൽദാർമാരായ മുബാറക് അലി, രബീന്ദ്ര ഥാപ്പ, നായക് നരേന്ദർ സിങ്, ലാൻസ് നായക് ബദർ ഹുസൈൻ, പാരാട്രൂപ്പർ മൻചു, കോർപറൽമാരായ ദേവേന്ദ്ര മെഹ്ത, നിലേഷ് കുമാർ നയൻ, സർജൻറ് ഖൈർനാർ മിലിന്ദ് കിഷോർ എന്നിവർക്കാണ് ശൗര്യചക്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.