മുംബൈ: മൺസൂണിനു മുന്നോടിയായി മുംബൈയിൽ പെയ്ത ഇടിമിന്നലോടു കൂടിയ കനത്ത മഴയിൽ ഗതാഗതം സ്തംഭിച്ചു. വിമാന സർവീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി, പൽഗഡ് എന്നീ ജില്ലകളിലും കനത്ത മഴ പെയ്തു. നഗരത്തിലും ചില ഉൾപ്രദേശങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ട് പ്രധാന പാതകളും മറ്റ് റോഡുകളും ഗതാഗതക്കുരുക്കിലമർന്നു.
താണെയുടെ ചില ഭാഗങ്ങളിലും മറ്റ് സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ നിലം പതിച്ചതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലിറങ്ങേണ്ട ഒമ്പത് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.
താണെയിലും മറ്റ് പ്രദേശങ്ങളിലും അടുത്ത കുറച്ചു മണിക്കൂറുകളിലും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ പഠന വിഭാഗത്തിെൻറ മുംബൈ ഒാഫീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.