ഇന്ത്യ ഹാപ്പി; ഞങ്ങളും...ഗ്യാൻവാപി കേസ് വിധിക്കു പിന്നാലെ നൃത്തം വെച്ച് ഹിന്ദു സ്ത്രീകൾ

ലഖ്നോ: ഗ്യാൻവാപി കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ല കോടതി വിധിയുടെ ആഹ്ലാദത്തിൽ നൃത്തം വെച്ച് ഹിന്ദു സ്ത്രീകൾ. വിധിയിൽ ഇന്ത്യ ഒന്നടങ്കം സന്തോഷിക്കുന്നുവെന്നും എന്റെ ഹിന്ദു സഹോദരൻമാർക്കും സഹോദരിമാർക്കും ദിവ്യത്വത്തിന്റെ തരിവെട്ടം കൈവന്നുവെന്നായിരുന്നു ഹരജിക്കാരിൽ ഒരാളായ മഞ്ജു വ്യാസിന്റെ പ്രതികരണം. ഇവർ നൃത്തം വെക്കുന്നതിന്റെ വിഡിയോ ദൃശ്യം എ.എൻ.ഐ ആണ് പുറത്തുവിട്ടത്.

ഹര ഹര മഹാദേവ എന്ന് ഉച്ചത്തിൽ ഘോഷിച്ച് ആഹ്ലാദനൃത്തം ചവുട്ടിയ മഞ്ജു മറ്റുള്ളവരെയും ആഹ്ലാദത്തിൽ പ​​ങ്കെടുക്കാൻ നിർബന്ധിക്കുന്നതും 47 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്.

ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്നായിരുന്നു വാരാണസി ജില്ല കോടതിയുടെ വിധി. ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹരജി കോടതി തള്ളുകയും ചെയ്തു.

ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നൽകിയത്. ഹരജിയിൽ ജില്ല ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറഞ്ഞത്. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയാണ് കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ല കോടതിയിലേക്ക് കേസ് മാറ്റിയത്.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.

Tags:    
News Summary - Gyanvapi mosque row: india happy ;Hindu worshipper dances after first win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.