ഗ്യാൻവാപിയിൽ ‘വുദു’വിന് സൗകര്യം ഒരുക്കരുതെന്ന് ഹിന്ദുത്വ പക്ഷക്കാർ

ന്യൂഡൽഹി: വാരാണസി ഗ്യാൻവാപി പള്ളിയിൽ വുദുവിന്(അംഗശുദ്ധി വരുത്തുന്നതിന്) ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിനെതിരെ എതിർപ്പുമായി ഹിന്ദുത്വ പക്ഷത്തെ ഹരജിക്കാർ രംഗത്തുവന്നു.

സുപ്രീംകോടതി നിർദേശപ്രകാരം പള്ളിയുടെ മറ്റൊരു ഭാഗത്ത് വുദു ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ജില്ല മജിസ്ട്രേറ്റ് യോഗം വിളിച്ചിരുന്നു. എന്നാൽ ഗ്യാൻവാപി പള്ളിയിൽ നമസ്കരിക്കാൻ വരുന്നവർക്ക് അതിനകത്ത് വുദുവിനുള്ള സൗകര്യമൊരുക്കരുതെന്നും അടുത്തുള്ള റസിയ പള്ളിയിൽ നിന്ന് വുദു എടുത്തുവന്നാൽ മതിയെന്നുമാണ് ഹരജിക്കാരായ ഹിന്ദുത്വ വാദികളുടെ വാദം.

Tags:    
News Summary - Gyanvapi Case; Plaintiffs Refuse to Agree to Wuzu Arrangements Inside Mosque Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.