ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന് ജയിലിൽ ലഭിച്ച ജോലി പച്ചക്കറി കൃഷി. ദേര സച്ച സൗദ ആശ്രമത്തിൽ നൂറുകണക്കിന് പരിചാരകരുടെ ഇടയിൽ സുഖജീവിതം നയിച്ച കോടീശ്വരന് ദിവസം 20 രൂപയാണ് വേതനം. ഹരിയാനയിലുള്ള റോത്തക്കിലെ സുനാരിയ ജയിലിൽ മിക്കസമയവും ദുഃഖിതനായി കഴിയുന്ന സ്വാമി അരിയാഹാരം കഴിക്കാൻ വിസമ്മതിക്കുകയാണെന്ന് ജയിൽവൃത്തങ്ങൾ പറയുന്നു.
ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജയിലിന് സമീപമുള്ള 900 ചതുരശ്ര അടി സ്ഥലത്ത് കൃഷിചെയ്യാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് ഹരിയാന ജയിൽവകുപ്പ് ഡയറക്ടർ ജനറൽ കെ.പി. സിങ് പറഞ്ഞു. ഇവിടെ ഗുർമീത് അടുത്തയാഴ്ച വിത്തുവിതക്കും. കൂടാതെ, കുറച്ച് മരങ്ങൾ പരിപാലിക്കാനുള്ള ചുമതലയും നൽകിയിട്ടുണ്ട്.
വളർത്തുമകൾ ഹണിപ്രീതുമായി ഫോണിൽ സംസാരിക്കണമെന്ന് ഗുർമീത് ആവശ്യപ്പെെട്ടന്ന വാർത്ത ജയിൽഅധികൃതർ നിഷേധിച്ചു. ജയിൽ അന്തേവാസികൾക്ക് രണ്ട് നമ്പറുകളിലേക്ക് വിളിക്കാനേ അനുമതിയുള്ളൂ. ഇത് പൊലീസ് പരിശോധിച്ച ശേഷമാണ് അനുമതി നൽകുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.