ലഖ്നോ: 3,000 ടൺ ശേഷിയുള്ള സ്വർണ ഖനി യു.പിയിലെ സോനഭദ്രയിൽ കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പേ ാർട്ട് പ്രകാരം സോനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാർദി ബ്ലോക്കുകളിലായാണ് ഖനി വ്യാപിച്ചു കിടക്കുന്നത്. യു.പി സർക്കാർ ഖനിയുടെ ലേലനടപടികളുമായി മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഖനിയുടെ ലേലത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തിെൻറ ജിയോ ടാഗിങ് നടത്തി ഫെബ്രുവരി 22നകം റിപ്പോർട്ട് ഏഴംഗ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം ഇ-ടെൻഡറിലൂടെ ലേല നടപടികൾ പൂർത്തിയാക്കാനാണ് യു.പി സർക്കാറിെൻറ നീക്കം.
ഉത്തർപ്രദേശ് ജിയോളജി വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം 2,943.26 ടൺ സ്വർണം പഹാഡി ബ്ലോക്കിലും 646.15 കിലോ ഗ്രാം സ്വർണം ഹാർദി ബ്ലോക്കിലുമുണ്ട്. ലോക ഗോൾഡ് കൗൺസിലിെൻറ കണക്കുകൾ പ്രകാരം 626 ടണ്ണാണ് ഇന്ത്യയുടെ സ്വർണ ശേഖരം. അതിനേക്കാൾ അഞ്ച് മടങ്ങ് സ്വർണമാണ് യു.പിയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 12 ലക്ഷം കോടിയായിരിക്കും പുതിയ സ്വർണ ശേഖരത്തിെൻറ ആകെ മൂല്യം. 1992-93 കാലഘട്ടത്തിൽ തന്നെ സോനഭദ്രയിൽ സ്വർണഖനി കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.