ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയായ അമോൽ കാലെയെയും ഗോവ സ്വദേശി അമിത് ദേഗ്വേക്കറിനെയും മഹാരാഷ്ട്ര പൊലീസും സി.ബി.ഐയും ചോദ്യം ചെയ്തു. ഗോവിന്ദ് പൻസാരെയുടെയും നരേന്ദ്ര ദാഭോൽകറിെൻറയും കൊലപാതകങ്ങൾ അന്വേഷിക്കുന്ന സംഘങ്ങളാണ് ബംഗളൂരുവിലെത്തി പ്രതികളെ ചോദ്യം ചെയ്തത്.
2013ൽ ദാഭോൽകറിനെയും 2015ൽ േഗാവിന്ദ് പൻസാരെയെയും എം.എം. കൽബുർഗിയെയും 2017ൽ ഗൗരി ലങ്കേഷിനെയും കൊല്ലാൻ ഒരേ രീതിയിലുള്ള രണ്ടു നാടൻതോക്കുകളാണ് പ്രതികൾ ഉപയോഗിച്ചത്. ഇതിൽ കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും ഒരേ തോക്കുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. നാലു കൊലപാതകങ്ങൾക്കും പിന്നിൽ കുറെ പേരടങ്ങിയ സംഘംതന്നെ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ഇത്തരത്തിൽ കൊലനടത്തുന്നതിനായി രാജ്യത്ത് വലിയ ശൃംഖലയുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണസംഘങ്ങൾ തെളിവുശേഖരിക്കാൻ ബംഗളൂരുവിലെത്തിയത്. അമോൽ കാലെയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ഡയറിയുടെയും മറ്റു രേഖകളുടെയും പകർപ്പ് മഹാരാഷ്ട്ര പൊലീസും സി.ബി.ഐയും ശേഖരിച്ചതായാണ് വിവരം. പുരോഗമനവാദികളായ ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്താൻ മൂന്നു വ്യത്യസ്ത കൊലയാളികളെ നിയോഗിച്ചത് അമോൽ കാലെയാണെന്നാണ് നിഗമനം. ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും വധിക്കാൻ ഒരേ തോക്കാണ് ഉപയോഗിച്ചതെങ്കിലും വെടിയുതിർത്ത ആളുകൾ വേറെയാണ്.
ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ ശ്രീരാമ സേനക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിെൻറ ഭാഗമായാണ് സംഘടനയുടെ വിജയപുര ജില്ല ചീഫ് രാകേഷിനെ എസ്.ഐ.ടി കഴിഞ്ഞദിവസം േചാദ്യം ചെയ്തത്. പ്രതികളിലൊരാളായ പരശുറാം വാഗ്മോറിെൻറ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.