ന്യൂഡൽഹി: രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ചത് സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി, നിയമനത്തിനായി കൈക്കൊണ്ട നടപടിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മൂന്നംഗ സെലക്ട് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും കമീഷണർമാരുടെ മുഴുവൻ വിവരങ്ങളും വിശദാംശങ്ങളും ലഭ്യമാക്കിയില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തി. വ്യാഴാഴ്ച സ്റ്റേ അനുവദിക്കാതിരുന്ന സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രസിദ്ധീകരിച്ചു.
ഒഴിവു വന്ന തസ്തികകളിലേക്ക് രണ്ട് കമീഷണർമാരെ നിയമിച്ചത് സ്റ്റേ ചെയ്താൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അവതാളത്തിലാക്കുമെന്ന് പറഞ്ഞ ശേഷമാണ്, എങ്കിലും കേന്ദ്ര സർക്കാർ നടപടിക്രമം പാലിക്കാത്തത് ചോദ്യം ചെയ്തത്. നിർണായകമായ രണ്ട് ഭരണഘടന പദവികളിലേക്ക് നടത്തിയ നിയമനപ്രക്രിയയിൽ തങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ആ പദവികളിലേക്ക് നിർദേശിക്കപ്പെടുന്നവരുടെ മുഴുവൻ വിവരങ്ങളും വിശദാംശങ്ങളും സെലക്ഷൻ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങൾക്കും നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.