ബാലസോർ: ഒഡിഷയിലെ ബാലസോർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. ജില്ലയിലെ നീലഗിരി പ്രദേശത്തുണ്ടായ ആദ്യ സംഭവത്തിൽ നാലു വയസ്സുകാരിയെ യുവാവാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ദിവസത്തിനുശേഷം ജില്ലയിലെ സോറോ എന്ന പ്രദേശത്താണ് രണ്ടാമത്തെ സംഭവം. ഗ്രാമത്തിലെ ഒരു പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന എട്ടു വയസ്സുകാരിയെ 48കാരനാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിെൻറ പരാതിയിൽ ഇയാളെ പൊലീസ് പിടികൂടി.
സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാരുടെ മർദനമേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇരു സംഭവങ്ങളും ഒഡിഷ പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.