അമൃത്സർ: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ അഞ്ചുമരണം. പഞ്ചാബിലെ നീൽകാന്ത് ആശുപത്രിയിലാണ് സംഭവം.
ഓക്സിജൻ ക്ഷാമത്തെ തുടർന്ന് 48മണിക്കൂറിനിടെയാണ് മരണം. സർക്കാർ ആശുപത്രികൾക്ക് നൽകിയതിന് ശേഷം മാത്രമേ ഓക്സിജൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുവെന്ന് ഭരണകൂടം അറിയിച്ചതായി നീൽകാന്ത് ആശുപത്രി എം.ഡി പറഞ്ഞു.
കോവിഡ് 19ന്‍റെ രണ്ടാം വ്യാപനത്തിൽ ഒാക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി പേരാണ് മരിച്ചത്. ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 രോഗികൾ മണിക്കുറുകൾക്ക് മുമ്പ് മരിച്ചിരുന്നു. 200ഓളം രോഗികളുടെ ജീവൻ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുനു. ഇവിടങ്ങളിൽ മണിക്കുറുകൾ നേരത്തേക്ക് മാത്രമുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നും ആശുപത്രി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.