ന്യൂഡൽഹി: പാർലമെൻറ് പാസാക്കിയ ഒരു ബില്ലിന് മതം മാനദണ്ഡമാക്കി വിവേചനംകാണിച്ച കുറ്റം മുൻനിർത്തി ആഭ്യന്തരമന്ത്രി അമിത് ഷാക്കും മറ്റു പ്രമുഖ ഭരണ നേതാക്കൾക്കും വിലക്ക് ഏർപ്പെടുത്തണമെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ. തെറ്റായ വഴിക്കുള്ള അപകടകരമായ നീക്കമാണ് പൗരത്വ നിയമഭേദഗതി ബില്ലെന്ന് കമീഷൻ കുറ്റപ്പെടുത്തി.
പൗരത്വബിൽ ലോക്സഭ പാസാക്കി രാജ്യസഭയുടെ പരിഗണനക്കു വിട്ടതിനു പിന്നാലെയാണ് കമീഷെൻറ പരാമർശം. മുസ്ലിംകളെ വേർതിരിച്ചു നിർത്തി മറ്റു കുടിയേറ്റക്കാർക്ക് പൗരത്വത്തിന് വഴിതുറക്കുകയാണ് ബിൽവഴി സർക്കാർ ചെയ്യുന്നതെന്ന് കമീഷൻ വിലയിരുത്തി. മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വത്തിന് നിയമപരമായ മാനദണ്ഡം സൃഷ്ടിക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം അസ്വസ്ഥജനകമാണ്.
പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിയാൽ അമിത് ഷാക്കും മറ്റും ഉപരോധം ഏർപ്പെടുത്തുന്ന കാര്യം അമേരിക്കൻ ഭരണകൂടം പരിഗണിക്കണം. ഇന്ത്യൻ പൗരത്വത്തിന് സാമുദായിക ഭാഷ്യം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് ദശലക്ഷക്കണക്കായ മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ആശങ്കയുണ്ട്. കമീഷെൻറ പ്രസ്താവനകളും വാർഷിക റിപ്പോർട്ടും ഒരു പതിറ്റാണ്ടായി സർക്കാർ അവഗണിക്കുകയാണെന്നും കമീഷൻ കുറ്റപ്പെടുത്തി.
കമീഷെൻറ ശിപാർശകൾ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം കണക്കിലെടുക്കുന്ന ഒന്നാണ്. ഉപരോധകാര്യത്തിലും മറ്റും നടപടി എടുക്കേണ്ടത് അമേരിക്കൻ വിദേശകാര്യ വിഭാഗമാണ്. ഇതിനിടെ, അമേരിക്കൻ കോൺഗ്രസിെൻറ വിദേശകാര്യ സമിതിയും പൗരത്വ ബില്ലിൽ ആശങ്ക പ്രകടിപ്പിച്ചു. പൗരത്വത്തിന് മതപരമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് ബഹുസ്വരത നഷ്ടപ്പെടുത്തുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇന്ത്യയും അമേരിക്കയും ബഹുസ്വരതമൂല്യം ഉയർത്തിപ്പിടിക്കുന്നവരാണ്. ഇന്ത്യയുടെ മതേതര സ്വഭാവത്തിൽ മാറ്റംവരുത്തുന്ന സുപ്രധാന നീക്കമാണെന്ന ‘ദ ന്യൂയോർക് ടൈംസി’െൻറ ലേഖകനും സമിതി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.