ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം. പുൽവാമ ഭീകരാക്രമണത്തിെൻറ മറവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളി ൽ കശ്മീരികൾക്കെതിരെ ആക്രമണം നടക്കുന്നതായി കേന്ദ്രത്തിന് റിപ്പോർട്ട് ലഭിച്ചതിെൻറ പശ്ചാത്തലത്തിലാണ് നിർദേശം.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾക്കും നാട്ടുകാർക്കുമെതിരെ ഭീഷണികളും ആക്രമണങ്ങളും വർധിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ കശ്മീരികളെ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും അതത് സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
പല സ്ഥലങ്ങളിലും കശ്മീരികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്നുണ്ട്. കശ്മീരികളുടെ വാണിജ്യസ്ഥാപനങ്ങളും തെരുവുകച്ചവട കേന്ദ്രങ്ങളും നശിപ്പിക്കുകയും വീടുകൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കമുള്ള കശ്മീരികെളെ ഒഴിപ്പിക്കാൻ കെട്ടിട ഉടമകൾക്ക് സംഘ് പരിവാർ സംഘടനകൾ അന്ത്യശാസനം നൽകുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.