ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പിലൂടെ 2600 കോടിയോളം രൂപ സമാഹരിക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മീഡിയ കമ്പനിയുടെ 127 കോടി രൂപ വിലമതിക്കുന്ന സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. പിക്സിയൻ ഗ്രൂപ് ഓഫ് കമ്പനീസിനും ഡയറക്ടർമാരായ പി.കെ തിവാരി, ആനന്ദ് തിവാരി, അഭിഷേക് തിവാരി എന്നിവർക്കെതിരെയും എടുത്ത കേസിലാണ് കമ്പനിക്കു കീഴിലെ ഏഴു ഉപ കമ്പനികളുടെ സ്വത്ത് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.