ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹ റാവു . അയോധ്യ സന്ദർശിക്കുന്നതിന് പകരം രാഹുൽ ഗാന്ധിക്കൊപ്പം ഹജ്ജ് യാത്രക്ക് ഉദ്ധവ് ബുക്ക് ചെയ്യണമെന്ന് റാവ ു പറഞ്ഞു. ഉദ്ധവിെൻറ ഇപ്പോഴത്തെ രാഷ്ട്രീയനിലപാടുകൾക്ക് അതാണ് കൂടുതൽ യോജിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് നേരത്തെ ശിവസേന പ്രതിനിധീകരിച്ചിരുന്നത്. ഇപ്പോൾ അവർ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നില്ല. അയോധ്യ സന്ദർശനത്തിലൂടെ പാപമാണ് ഉദ്ധവ് ചെയ്യുന്നത്. അതിനാലാണ് ഉദ്ധവ് താക്കറെയെ ഹജ്ജ് യാത്ര നടത്താൻ ഉപദേശിച്ചതെന്നും റാവു പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധിയേയും കൂട്ടി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി അവരുടെ കശ്മീരിലെ പങ്കാളിയായ മെഹ്ബൂബ മുഫ്തിയുമായി അയോധ്യ സന്ദർശിക്കുന്നതാവും നല്ലതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനാണ് ബി.ജെ.പി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.