ന്യൂഡൽഹി: കോവിഡ് ആശുപത്രിയിൽ ഡോക്ടറായി അഭിനയിച്ച് രോഗികളെ പരിശോധിച്ചിരുന്ന ആശുപത്രി അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ലോക് നായക് ആശുപത്രിയിലാണ് സംഭവം.
അറ്റൻഡർ റാഷിദ് ഖാനാണ് അറസ്റ്റിലായത്. ഡോക്ടറായി അഭിനയിക്കാൻ ആശുപത്രിയിലെ റസിഡൻറ് ഡോക്ടർ പണം നൽകിയിരുന്നതായി റാഷിദ് ഖാൻ പൊലീസിനോട് പറഞ്ഞു. തെൻറ പേരിൽ ആൾമാറാട്ടം നടത്താനും മാസ്ക് ധരിച്ചാൽ ആരാണെന്ന് തിരിച്ചറിയില്ലെന്നും ഡോക്ടർ പറഞ്ഞതായി റാഷിദ് പൊലീസിന് മൊഴി നൽകി. ഡോക്ടറുടെ നിർദേശപ്രകാരം റാഷിദ് ഡോക്റായി അഭിനയിച്ചു. രോഗികളെ പ്രാഥമികമായി കൈകാര്യം െചയ്യുന്ന രീതി റാഷിദിന് അറിയാമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
സെപ്റ്റംബറിലാണ് ഡോക്ടർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ആ മാസം തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ െഎ.ഡി കാർഡ് കാണിക്കാനും മാസ്ക് മാറ്റാനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയാറാകാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു.
റാഷിദ് ഖാൻ എല്ലാ ദിവസവും ആശുപത്രിയിലെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡോക്ടറുടെ ഐ.ഡി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദിവസവും ആശുപത്രിയിലെത്തി ആൾമാറാട്ടം നടത്താൻ ഡോക്ടർ പണം നൽകിയിരുന്നതായി അറ്റൻഡർ പറഞ്ഞു.
റാഷിദ് ഖാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറ്റൻഡർ പറഞ്ഞതിെല സത്യവും ഡോക്ടറുടെ ഇതിലെ വേഷവുമെന്താണെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ മുതൽ ലോക് നായക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.