ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വട്ടപ്പൂജ്യമായതോടെ ഡൽഹി കോൺഗ്രസിൽ കൂ ട്ടത്തല്ല്. പ്രസ്താവനാ യുദ്ധങ്ങൾക്ക് പിന്നാലെ എ.ഐ.സി.സി ഭാരവാഹി പി.സി. ചാക്കോ ഡൽഹി യുടെ ചുമതല രാജിവെച്ചൊഴിഞ്ഞു. പി.സി.സി അധ്യക്ഷൻ സുഭാഷ് ചോപ്രയും രാജി സമർപ്പിച്ചു. ര ാത്രിയോടെ ചാക്കോയുടെ രാജി സ്വീകരിച്ച എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹിയുടെ ചുമ തലയിൽ ശക്തി ഗോഹിലിനെ നിയമിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തമേറ് റെടുത്താണ് ചാക്കോയും ചോപ്രയും സ്ഥാനമൊഴിഞ്ഞത്.
തോൽവിക്ക്, അന്തരിച്ച മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പഴിപറഞ്ഞ ചാക്കോയുടെ പ്രസ്താവന വിവാദമായി. മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് മൂന്നാം തവണ അധികാരത്തിലിരുന്നപ്പോഴാണ് പാർട്ടി ദുർബലമായതെന്നായിരുന്നു ചാക്കോയുടെ കുറ്റപ്പെടുത്തൽ. 2013ൽ ആം ആദ്മി പാർട്ടി പിറന്നപ്പോൾ മുഖ്യമന്ത്രി ഷീലാ ദീക്ഷിതായിരുന്നു. കോൺഗ്രസുകാർ കൂട്ടത്തോടെ ആപ്പിൽ േചക്കേറുന്നതാണ് തുടർന്ന് കണ്ടതെന്ന് ചാക്കോ പറഞ്ഞു.
എന്നാൽ, പാർട്ടിക്കും ഡൽഹിക്കാർക്കും വേണ്ടി ജീവിച്ച നേതാവിനെ മരണത്തിനുശേഷം പഴിപറയുന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പറഞ്ഞു. ചാക്കോക്ക് കുറെ മറുപടി കണക്കുകളുമായാണ് ഷീല ദീക്ഷിതിെൻറ വിശ്വസ്തൻ പവൻ ഖേര കളത്തിലിറങ്ങിയത്. ഷീല മുഖ്യമന്ത്രിയായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട 2013ൽ കോൺഗ്രസിന് കിട്ടിയത് 24.55 ശതമാനം വോട്ട്. അവർ മാറിനിന്ന 2015ൽ കിട്ടിയത് 9.7 ശതമാനം.
ഷീലയെ നേതൃസ്ഥാനത്ത് തിരിച്ചെത്തിച്ചശേഷം നടന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 22.46 ശതമാനം. ഷീലയുടെ വേർപാടിനുശേഷം ഇപ്പോൾ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചത് 4.26 ശതമാനം. ആരെ പഴി പറയണം? -പവൻ ഖേര ചോദിച്ചു. ആറു വർഷമായി ഡൽഹിയിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പി.സി. ചാക്കോയും അജയ് മാക്കനുമാണെന്നിരിക്കെ, കുറ്റം അവരുടെ മേൽ ചാരുകയാണ് എതിർപക്ഷം. ഡൽഹി തൂത്തുവാരിയ ആപ്പിനെ പ്രശംസിച്ചതിെൻറ പേരിൽ മറ്റൊരു കലഹവും നടക്കുന്നു.
കോൺഗ്രസുകാർക്ക് ഡൽഹി ഫലം നിരാശയാണ് നൽകുന്നതെങ്കിലും ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയം തോറ്റത് രാജ്യത്തിെൻറ നേട്ടമാണെന്ന പക്ഷക്കാരാണ് ശശി തരൂർ, അഭിഷേക് സിങ്വി തുടങ്ങിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.