ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സഖ്യത് തിന് വീണ്ടും നീക്കം. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡൽഹി പി.സി.സി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുമ തലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം ശക്തമാക്കിയത്. ആപും കോൺഗ്രസും ഒറ്റക്ക് മത്സരിച്ചാൽ രാജ്യ തലസ്ഥാനത്തെ സീറ്റുകൾ ബി.ജെ.പി തൂത്തുവാരുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ആപ്-കോൺഗ്രസ് സഖ്യത്തിനായി എൻ.സി.പിയും തൃണമൂൽ കോൺഗ്രസും നീക്കം മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഡൽഹി പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് എതിർത്തതോടെ നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറി. അതേസമയം, മുൻ പി.സി.സി അധ്യക്ഷന്മാരും ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി പ്രതിനിധി പി.സി. ചാക്കോയും സഖ്യത്തിന് അനുകൂലമായിരുന്നു.
സഖ്യത്തിനായി ആപ് നിരവധി തവണ സമീപിച്ചെങ്കിലും കോൺഗ്രസ് അനുകൂല തീരുമാനം സ്വീകരിച്ചിരുന്നില്ല. ഇതേതുടർന്ന് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആപ് പ്രചാരണം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.