ജമ്മു: കഠ്വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്തിനെ വീട്ടിന് മുന്നിൽവെച്ച് പൊലീസിെൻറ സാന്നിധ്യത്തിൽ ഒരുസംഘം വധഭീഷണി മുഴക്കി.
ട്വിറ്ററിൽ ദീപിക ഷെയർ ചെയ്ത കാർട്ടൂൺ ഹിന്ദുവിരുദ്ധമെന്നാരോപിച്ചാണ് ആൾക്കൂട്ടം ജമ്മുവിലെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. ചൊവ്വാഴ്ച രാത്രി 25ഓളം പേരാണ് 'നിങ്ങളുടെ ശവക്കുഴി ഇവിടെ മാന്തു'മെന്ന് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് ഇവർ പൊലീസിനെ വിളിച്ചുവരുത്തി.
പൊലീസിെൻറ സാന്നിധ്യത്തിലും സംഘം ഭീഷണി തുടർന്നതായി ദീപിക പറഞ്ഞു. നവരാത്രി ദിനത്തിൽ സ്ത്രീയുടെ പാദപൂജ നടത്തുന്ന പുരുഷൻ മറ്റു ദിനങ്ങളിൽ അവരെ പീഡിപ്പിക്കുന്നുവെന്ന് ദ്യോതിപ്പിക്കുന്ന കാർട്ടൂണാണ് ദീപിക പങ്കുവെച്ചത്. ട്വിറ്ററിൽ പങ്കുവെച്ച ഈ കാർട്ടൂൺ ഹിന്ദു വിരുദ്ധമാണെന്നാരോപിച്ച് ഹരിയാന ബി.ജെ.പി ഐ.ടി സെൽ തലവൻ അരുൺ യാദവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ആൾക്കൂട്ടം വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജമ്മു സോൺ പൊലീസ് ഐ.ജിക്ക് പരാതി നൽകുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.