ട്രാക്ടർ റാലിക്കിടെയുണ്ടായ അതിക്രമം; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തു

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തു.

ജനുവരി 26ന് ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ ദീപ് സിദ്ദുവിനെ കൊണ്ടുപോയി. ശേഷമാണ് ചെങ്കോട്ടയിലെത്തിച്ചത്.

ഇഖ്ബാൽ സിങ്ങും ദീപ് സിദ്ദുവും ചേർന്നാണ് കർഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്ന് ഡൽഹി െപാലീസ് ൈക്രംബ്രാഞ്ച് പറഞ്ഞു. ട്രാക്ടർ റാലിക്കിടെ വ്യാപക അതിക്രമത്തിന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു.

ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാതിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ കർണാലിൽനിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ സിദ്ദുവിനെ ഏഴുദിവസം പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിലെത്തി പതാക ഉയർത്തുകയായിരുന്നു. ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തിൽ കർഷക സമരം അട്ടിമറിക്കാൻ നടന്ന നീക്കത്തിന്‍റെ ഭാഗമാണെന്നായിരുന്നു കർഷക സംഘടനകൾ വ്യക്തമാക്കിയത്. 

Tags:    
News Summary - Deep Sidhu taken to Red Fort as part of Republic Day violence probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.