ഡാർജീലിങ്: ഗൂര്‍ഖാലാൻഡ് ജനമുക്തി മോര്‍ച്ച ആഹ്വാനം ചെയ്ത പ്രക്ഷോഭം വ്യാഴാഴ്ചയോടെ എട്ടാം ദിവസത്തേക്ക് കടന്നു. പ്രക്ഷോഭത്തിെൻറ ഭാഗമായി ശനിയാഴ്ചയുണ്ടായ സംഘർഷങ്ങൾക്കുശേഷം പ്രദേശത്ത് കാര്യമായ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത യോഗം ബഹിഷ്കരിക്കാൻ ഗൂർഖാലാൻഡുമായി ബന്ധപ്പെട്ട പാർട്ടികൾ തീരുമാനിച്ചു.
അതിനിടെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഗൂര്‍ഖാലാൻഡ് ജനമുക്തി മോര്‍ച്ച നേതാവ് ബിമൽ ഗുരൂങ്, ഭാര്യ ആഷ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അക്രമങ്ങൾക്ക് ആഹ്വാനം ചെയ്െതന്നും അക്രമസംഭവങ്ങളിൽ പെങ്കടുെത്തന്നും ആരോപിച്ചാണ് കേസ്. പ്രക്ഷോഭം ഒാരാഴ്ച പിന്നിടുേമ്പാൾ ഡാർജീലിങ്ങിൽ ഒാഫിസുകളും സ്കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്. ആംബുലൻസുകൾ പോലും സർവിസ് നടത്തുന്നില്ല. പ്രദേശത്ത് കേബിൾ ടി.വി കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്.
ഉൗഹാപോഹങ്ങൾ പടാരാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായി അഞ്ചു ദിവസമായി ഇവിടെ ഇൻറർനെറ്റ് സർവിസുകൾ റദ്ദാക്കുകയും െപാലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഗൂര്‍ഖാലാൻഡ് ജനമുക്തി മോര്‍ച്ച വെള്ളിയാഴ്ച 12 മണിക്കൂർ ഹർത്താലിൽ ഇളവ് പ്രഖ്യാപിച്ചു.
ഡാർജീലിങ്ങിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് വീടുകളിലേക്ക് മടങ്ങുന്നതിനുവേണ്ടിയാണിത്. പ്രക്ഷോഭം അക്രമാസക്തമായതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഡാര്‍ജീലിങ്ങിൽ നിന്ന് ഒഴിഞ്ഞുപോയത്.അതേസമയം, ഗൂര്‍ഖാലാൻഡ് പ്രക്ഷോഭത്തിന് പിന്തുണയുമായി സിക്കിം മുഖ്യമന്ത്രി പവൻ ചാംലിങ് രംഗത്തെത്തി. ഡാർജീലിങ്ങിലെ ജനങ്ങൾ ഉന്നയിക്കുന്നത് അവരുടെ ഭരണഘടനപരമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.