ബുലന്ദ്ഷഹർ: യു.പിയിെല ബുലന്ദ്ഷഹറിൽ ദലിത് യുവാവ് ഇതരമതസ്ഥയായ പെൺകുട്ടിെയ വിവാഹം ചെയ്തതിെൻറ പേരിൽ പിതാവിന് ക്രൂരപീഡനം. പിതാവിനെക്കൊണ്ട് നിലത്ത് തുപ്പിക്കുകയും പിന്നീട് അത് നക്കിത്തുടപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പഞ്ചായത്താണ് ശിക്ഷ നടപ്പിലാക്കിയത്. ഇത് കൂടാെത ദലിത് കുടുംബത്തോട് ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് യോഗത്തിൽ വെച്ച് തന്നോട് തുപ്പാൻ പറഞ്ഞു. പിന്നീട് അത് നക്കിത്തുടക്കാനും. തെൻറ മകൻ മുസ്ലീം പെൺകുട്ടിെയ വിവാഹം ചെയ്തതിനുള്ള ശിക്ഷയായിരുന്നു അത്. തെൻറ മകളെയും ഭാര്യയെയും നഗ്നയാക്കി പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും ഇയാൾ ആരോപിച്ചു. മകനും മരുമകളും കോടതിയിലാണ് കല്യാണം രജിസ്റ്റർ ചെയ്തതെന്ന് ഇദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബുലന്ദ് ഷഹർ എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.