ന്യൂഡൽഹി: തങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവും അവരെ തെരഞ്ഞെടുത്തതിന്റെ സാംഗത്യവും വെളിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.
ഇത്തരം വിവരങ്ങൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ബി.ജെ.പി നേതാവായ അഭിഭാഷകൻ അശ്വിനികുമാർ ഉപാധ്യായയാണ് ഹരജിക്കാരൻ. ''ഇതൊരു വെറും വ്യായാമത്തിനുവേണ്ടിയുള്ള ഇടമല്ല. തെറ്റിദ്ധാരണജനകമായ ഹരജിയാണിത്. നേരത്തേ കോടതി വിധിപറഞ്ഞ കാര്യം നടപ്പാക്കാനാണ് ഹരജിയിലെ ആവശ്യം. അതിനായി തെരഞ്ഞെടുപ്പ് കമീഷനെയാണ് സമീപിക്കേണ്ടത്'' -കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.