ന്യൂഡൽഹി: സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ, ദേശദ്രോഹ കേസുകൾ ചുമത്തിയ വിഷയത്തിൽ കേരള സർക്കാറിനും സി.പി.എമ്മിനും മൗനം.
മാധ്യമ പ്രവർത്തകെൻറ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പത്രപ്രവർത്തക യൂനിയൻ ഉടനടി കത്ത് അയച്ചിരുന്നു.
എന്നാൽ, അതിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. ദേശീയ നേതാക്കളും മൗനത്തിൽ. കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങി വിവിധ പാർട്ടികൾ മാധ്യമ പ്രവർത്തകെൻറ അറസ്റ്റിനെതിരെ രംഗത്തു വന്നു. കോൺഗ്രസ് നേതാവുകൂടിയായ കപിൽ സിബലാണ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ വാദിച്ചത്.
സാമൂഹിക പ്രവർത്തകനായ വൈദികൻ സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുണ്ട്. സി.പി.എമ്മിലെ കെ.കെ. രാഗേഷ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.