ഗൗരക്ഷക് സമിതി ഉൾപ്പെടെ സ്വകാര്യ സേനകളെ നിരോധിക്കണം -സി.പി.എം

ന്യൂഡൽഹി: ഗൗരക്ഷക് സമിതി, ആൻറി റോമിയോ പൊലീസിങ്  ഉൾപ്പെടെ എല്ലാ സ്വകാര്യ സേനകളെയും ദേശവ്യാപകമായി നിരോധിക്കണമെന്ന് സി.പി.എം.  ജി.എസ്.ടി കൗൺസിലിനെ പാർലമെൻറിെൻറ നിരീക്ഷണത്തിനും മേൽനോട്ടത്തിനും കീഴിൽ കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
കാർഷിക തകർച്ച, സ്വകാര്യവത്കരണം, വനിത സംവരണം, വർഗീയത, വിദേശനയ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദേശവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജന. സെക്രട്ടറി സീതാറാം യെച്ചൂരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.   

കാർഷിക കടം എഴുതിത്തള്ളുക, ഉൽപാദന ചെലവിനേക്കാൾ ഒന്നര മടങ്ങ് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക,  ഒാരോ വർഷവും രണ്ടു കോടി തൊഴിലെന്ന വാഗ്ദാനം നടപ്പാക്കുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, വനിത സംവരണ ബിൽ നിയമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 15^31 വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിെൻറ 75ാം വാർഷികമായ ആഗസ്റ്റ് ഒമ്പതിന് വർഗീയതയും ഉദാരീകരണവും രാജ്യം വിടുക എന്ന മുദ്രാവാക്യം ഉയർത്തി ആചരിക്കും. ലോക സമാധാനദിനവും സാമ്രാജ്യത്വവിരുദ്ധ ദിനവുമായ സെപ്റ്റംബർ ഒന്ന്,  ഇന്ത്യ അമേരിക്കൻ, ഇസ്രായേൽ അച്ചുതണ്ടിെൻറ ഭാഗമായി മാറിയ വിദേശനയ വ്യതിയാനം ഉയർത്തി ആചരിക്കും.

ആ മാസംതന്നെ ദലിതുകൾക്കും മുസ്ലിംകൾക്കും എതിരായ ആക്രമണം ഉയർത്തി ജനങ്ങളെ സംഘടിപ്പിച്ച്  വർഗീയതെക്കതിരെയുള്ള പ്രചാരണ പരിപാടികൾ നടത്തുകയും ഗോരക്ഷസേന ഉൾപ്പെടെ സ്വകാര്യ സേനകൾ നിരോധിക്കാനുള്ള കേന്ദ്ര നിയമത്തിനായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യുക്തിപൂർവമല്ലാത്ത ജി.എസ്.ടിയുടെ പുതുക്കിയ നികുതിഘടന ജി.എസ്.ടി കൗൺസിൽ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. 

Tags:    
News Summary - cpm against private forces-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.