മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി- കോൺഗ്രസ് സഖ്യ (മഹാവികാസ് അഗാഡി) സർക്കാ റിന് പിന്തുണ തത്ത്വത്തിൽ മാത്രമാണെന്നും അഗാഡിയിൽ ഭാഗമാകില്ലെന്നും സി.പി.എം. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാതിരിക്കാനാണ് മഹാ വികാസ് അഗാഡിയെ തത്ത്വത്തിൽ അംഗീകരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ട്രൈഡൻറ് ഹോട്ടലിൽ നടന്ന അഗാഡിയുടെ യോഗത്തിൽ പാർട്ടി എം.എൽ.എയോ നേതാക്കളോ പങ്കെടുത്തിട്ടില്ല.
ഉദ്ധവ് താക്കറെയെ സത്യപ്രതിജ്ഞക്കു ക്ഷണിക്കുന്ന ഗവർണറുടെ കത്തിൽ അഗാഡിയുടെ യോഗത്തിൽ പങ്കെടുത്ത പാർട്ടികളുടെ കൂട്ടത്തിൽ സി.പി.എമ്മിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത് തെറ്റാണ് -സി.പി.എം സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.