പുതുച്ചേരി: ലോക്ഡൗണിനിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധവുമായി സി.പി.ഐ. പാർട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുതുച്ചേരി വൈദ്യുതി വകുപ്പ് ഓഫിസിനുമുന്നിൽ ധർണ നടത്തി.
ലോക്ഡൗൺ കാരണം അവതാളത്തിലായ ബിസിനസ്, വ്യവസായ സംരംഭങ്ങളെ വർധിപ്പിച്ച വൈദ്യുതി നിരക്ക് സാരമായി ബാധിക്കും. ലോക്ഡൗൺ തിരിച്ചടിയിൽനിന്ന് കരകയറാൻ മൂന്ന് വർഷത്തിലധികം എടുക്കും. ഇതിനിടെ ജൂൺ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് സി.പി.ഐ പുതുച്ചേരി യൂനിറ്റ് സെക്രട്ടറി എ.എം. സലീം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വർഷത്തിനിടയിലെ മൂന്നാമത്തെ വർധനയാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങളെയും പാർട്ടി എതിർത്തു. വൈദ്യുതി വകുപ്പിനെ സ്വകാര്യവത്കരിക്കുന്ന നയം സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.