കോയമ്പത്തൂർ: കാൻസർ അടക്കം രോഗങ്ങൾക്ക് ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം ഗൗരവപൂർവം ശ്ര മം നടത്തുകയാണെന്ന് ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ഗോമൂത്രം ഒൗഷധങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന ്നുണ്ട്. കാൻസർ അടക്കം രോഗങ്ങൾക്ക് വിവധ തരം പശുക്കളുടെ ഗോമൂത്രം മരുന്നായി ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ ആയുഷ് മന്ത്രാലയം ഗൗരവപരമായി ശ്രമം നടത്തുകയാണ് -അശ്വിനി കുമാർ പറഞ്ഞു.
കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ലോകത്താകമാനം വെല്ലുവിളിയായി നിൽക്കുന്നു. ഇവ പൂർണമായി ഇല്ലാതാക്കാനാവില്ലെങ്കിലും നിയന്ത്രിക്കാൻ സാധിക്കും. ഈ ലക്ഷ്യം 2030 ഓടെ ഇന്ത്യ കൈവരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജന ആരോഗ്യ യോജനയിൽ കാൻസർ ചികിത്സ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.