ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം 20,000 കടന്നു. 24 മണിക്കൂറിനിടെ 467 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 20,160 ആയി. 22,252 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് 7,19,665 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
4,39,948 പേർ രോഗമുക്തി നേടി. 61.13 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് പട്ടികയിൽ ആദ്യം.
മഹാരാഷ്്ട്രയിൽ 5368 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,11,987 ആയി ഉയർന്നു. 9206 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയിൽ മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.1,00,823 പേർക്ക് മുംബൈയിൽ രോഗം സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ തുടർച്ചയായ അഞ്ചാംദിവസവും 2000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,14,978 ആയി. 1571 മരണമാണ് തമിഴ്നാട്ടിൽ ഇതുവരെ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.