കോവിഡ് 19: പാഠമായി ഡോക്ടറുടെ മരണം

മുംബൈ: കോവിഡിനെ അർഹിക്കും വിധം ഗൗരവത്തിലെടുക്കാത്തവർക്ക് പാഠമായി 82 കാരനായ ഡോക്ടറുടെ മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച അർധരാത്രിയാണ് ഡോക്ടർ മരിച്ചത്. വീട്ടിൽ വിദഗ്ധരായ ഡോക്ടർമാരുണ്ടെന്ന കുടുംബത്തി‍െൻറ അമിത ആത്മവിശ്വാസമാണ് ഡോക്ടറുടെ മരണത്തിനു കാരണമെന്ന് പൊലീസും മുംബൈ നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.

ഇംഗ്ലണ്ടിൽനിന്നെത്തിയ കൊച്ചുമകനിൽനിന്നാണ് 82 കാരനായ ഡോക്ടർക്ക് രോഗം പകർന്നത്. കഴിഞ്ഞ 12ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വൈദ്യ വിദ്യാർഥിയായ കൊച്ചുമകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വീട്ടിൽ എല്ലാവരും ഡോക്ടർമാരാണെന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിലേക്ക് അയക്കാതെ ഇയാളെ കുടുംബം വീട്ടിൽ കൊണ്ടുപോകുകയായിരുന്നു.

മരിച്ച ഡോക്ടറുടെ മകൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഹൃേദ്രാഗ വിദഗ്ധനാണ്. വീട്ടിൽ സമ്പർക്ക വിലക്ക് പാലിച്ചാണ് കൊച്ചുമകൻ കഴിഞ്ഞതെന്നാണ് കുടുംബത്തി‍െൻറ വാദം.

Tags:    
News Summary - covid 19: doctor's death is a lesson -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.